Friday, 27 September 2013

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ -------കവിത -------സതീശന്‍ ഇരിട്ടി

ആരെന്റെ ചോദ്യത്തിനുത്തരം നല്‍കുവാന്‍ 
ആരെന്റെ വാക്കുകള്‍ക്കര്‍ത്ഥം ചമക്കുവാന്‍ 
ആരുണ്ടിവിടെയീ കൂരിരുള്‍ പാതയി ---
ലഗ്നികൊളുത്തി പ്പൊലിപ്പിച്ചു നിര്‍ത്തുവാന്‍ ?

അമ്മയെക്കൊല്‍വതിന്നെന്റെ ധര്‍മ്മം  !
അച്ഛനെ ക്കൊല്‍ വതു മെന്റെ ധര്‍മ്മം !
താലികെട്ടിക്കൊണ്ട് വന്നൊരെന്‍ പത്നിയെ 
ക്കൊല്ലാതെ കൊല്‍ വതു മെന്റെ ധര്‍മ്മം !

ജാതിനോക്കി ത്തിരിച്ചിട്ടു സമൂഹത്തെ 
കാര്‍ക്കിച്ചു തുപ്പതിന്നെന്റെ ധര്‍മ്മം !
വേലികെട്ടി ത്തിരിച്ചിട്ടു മതങ്ങളില്‍ 
വീര്യം ചൊരിവതുമെന്റെ ധര്‍മ്മം !

മോടികൂട്ടിക്കൂട്ടി മാനത്തുയര്‍ത്തുന്ന 
മായിക സൌധ പ്പുരയിടത്തില്‍ 
ശീതീകരിച്ചുറങ്ങാന്‍ എന്റെ മക്കളെ 
ഇന്ഗ്ലീഷ് പഠിപ്പിപ്പ തെന്റെ ധര്‍മ്മം !

മണ്ണും കലപ്പയും എന്നായുധമെന്നു 
ചൊല്ലിയ നാളുകള്‍ പോയ്മറഞ്ഞു 
ചേറില്‍ വിളയുന്നോ രന്നത്തിനായ് 
വിയര്‍പ്പാറ്റിയ നാള്നാം വിസ്മരിച്ചു .

പാലും പഴവുമല്ലിന്നെന്റെ ഭക്ഷണം 
വേവിച്ചുരുട്ടിയ മാംസമത്രേ !
അന്നം കഴിക്കാതെ ചീര്‍ത്ത ദേഹങ്ങളോ 
ചിത്തരോഗത്തിന്റെ ബാക്കിപത്രം !

അന്യന്റെ വേദന നോക്കി ച്ചിരിക്കുവാന്‍ 
നിര്‍വികാരത്വം വരിച്ചു നമ്മള്‍ !
എന്നയല്‍ക്കാരന്റെ നെഞ്ചിലെ ചോരയില്‍ 
നീന്തി ക്കളിക്കാന്‍ പഠിച്ചു നമ്മള്‍ !
വേറിട്ട ചിന്തയാല്‍ വേറിട്ട കാഴ്ചയാല്‍ 
വേരറ്റു മാനവ തത്വശാസ്ത്രം 
സൌന്ദര്യ മറ്റോരു മാനവ മാനസം 
കാഠി ന്യ മേറിയ കാരിരുബായ് !

ൈശഥില്യ മേറ്റൊരുമാനവ പ്രജ്ഞയില്‍  
ചോരക്കിനാക്കള്‍ നിറപ്പതാര് ?
അമ്മ പെങ്ങന്മാരെ വേറിട്ടറിയാത്ത 
മത്തവികാരം ചൊരിവതാര് ?

എന്റേതാ ണെന്റേതാണെന്റേതാ ണീ മണ്ണ് 
എന്റേതാ ണെന്റെതീ സ്വര്‍ഗ്ഗ രാജ്യം 
ഓരോ മനസ്സുമി തേറ്റു പാടിപ്പാടി 
ആന്ഗ്ലേയ ക്കൊയ്മതന്നെ ല്ലോടിച്ചു 
ജാതി മതങ്ങള്‍ ക്കതീതമായെന്‍ രാജ്യ --
മൊന്നെന്നുനമ്മല്‍  വരച്ചു കാട്ടി .

താഴിട്ടു പൂട്ടിയെന്‍ രാമരാജ്യ സ്വപ്ന --
മെന്റെ തലയണക്കുള്ളില്‍വെച്ചു 
നിദ്ര നടിച്ചു മയങ്ങാന്‍ പഠിച്ചു ഞാന്‍ 
രാവണന്മാര്‍ വാഴു മീയിരുട്ടില്‍ !

ആരെന്റെ ഉള്ളില്‍ വിതക്കുന്നു വിത്തുകള്‍ ?
കാപട്യവും കലിക്കോലങ്ങളും നിണ --
ച്ചാലുകളും തീര്‍ത്ത നോവിന്റെ വിത്തുകള്‍ ?
കാലങ്ങളായ് നമ്മള്‍ പോറ്റിവളര്‍ത്തിയോ --
രേകത്വമെന്ന മഹാതത്വ മന്ത്രത്തെ 
ലോകമൊന്നാനെന്നു നമ്മെ പഠിപ്പിച്ച 
തത്വശാസ്ത്രത്തിന്‍ വിശാലമാനസ്സിനെ 
       കൊല്ലുന്നതാരിന്ന് ???
പല്ലും നഖങ്ങളും നീട്ടി പ്പിശാചിന്റെ 
കൊലങ്ങളായ്  അഴിഞ്ഞാടുന്നതാരിന്ന്‍  ?
ആരെന്‍ മനസ്സിന്റെ ശാന്തി മന്ത്രങ്ങളില്‍ 
നീറ്റും വെടിയുപ്പ് ഗന്ധം നിറക്കുന്നു ??
    തോരാത്ത കണ്ണീര്‍ പ്പുഴനീന്തിയക്കരെ 
    യെത്തുവാന്‍ കാലുകള്‍ക്കാവില്ല നിശ്ചയം 
    കൈകളോ കണ്ണോട്ടു പൊത്തി പ്പിടിച്ചു 
    നില്‍ക്കട്ടെ ,ഈകാഴ്ച്ചകള്‍ കാണാതിരിക്കുവാന്‍ ;

ചോദ്യങ്ങളേയുള്ളൂ എന്നുള്ളില്‍ 
ഇന്നൊരു ചോദ്യത്തിനും ഇല്ല ഉത്തര മെങ്കിലും !!!



Wednesday, 25 September 2013

വിജയം നിനക്കുതന്നെ ------------കവിത ------------സതീശന്‍ ഇരിട്ടി

ആശതന്‍ ആകാശത്തില്‍ ചിന്തതന്‍ ചിറകിന്മേല്‍ 
മാനസക്കിളീ നീയിനെന്തിനു പറക്കു ന്നൂ 
നാലുനാള്‍ കഴിഞ്ഞീടില്‍ ജീവിതമിപ്പാരിതില്‍
പട്ടടപ്പറമ്പിലെചാരമായ് ത്തീരും നൂനം .

എന്തിന്നു വ്യാമോഹമേ പാറിത്തുടിക്കുന്നുനീ 
നൂലറ്റു വിണ്ണില്‍ ച്ചുറ്റി പ്പാറിടും പട്ടംപോലെ ?
അല്‍പ്പ മാത്രകള്‍ മാത്രം കാറ്റൊന്നു നിലച്ചെന്നാല്‍ 
വീഴുമീ പ്പാരില്‍നീയും ഊര്‍ദ്ധ്വ ശ്വാസത്തിന്‍ വേഗം .
ഓടിയെത്തിടും ചിതല്‍ക്കൂട്ടങ്ങള്‍ നിന്നെപ്പിന്നെ 
തിന്നു തിന്നീ ഭൂവിതില്‍ മണ്ണോട്ലയിപ്പിക്കും .

എന്തിനെന്‍ ഹൃദന്തമേ എന്തിനീ അഹങ്കാരം 
എന്തിനീ ദുരാഗ്രഹ ക്കോട്ടകള്‍ കെട്ടുന്നുനീ ?
മേദുരാഹങ്കാരത്തിന്‍ കോട്ടകള്‍ തകര്‍ത്തിതാ 
എത്തിടും കൈയില്‍ പാശമേന്തിയയോദ്ധാക്കളായ് 
പോര്‍ക്കളങ്ങളിലേറ്റ്‌മുട്ടിടും സുനിശ്ചിതം 
ജീവിതം തോല്‍ക്കും നാളെ മരണം  വിജയിക്കും !!

Tuesday, 24 September 2013

manapakshi: പി.വി.ജി.നായര്‍ -ഇരിട്ടിയുടെ ചരിത്രവഴിയില്‍ ഒരു കല...

manapakshi: പി.വി.ജി.നായര്‍ -ഇരിട്ടിയുടെ ചരിത്രവഴിയില്‍ ഒരു കല...: ഇരിട്ടി യുടെ ചരിത്രമെഴുതുന്നഒരാള്‍ക്ക്‌ പി.വി.ജി.നായര്‍ എന്ന അതുല്യപ്രതിഭയെ ഒരിക്കലും ഒഴിച്ചുനിര്‍ത്തുവാന്‍ കഴിയില്ല . പുതിയ തലമുറക്ക് ഏറെ...

Monday, 23 September 2013

manapakshi: പി.വി.ജി.നായരുടെ പെയിന്റിഗുകള്‍ .-----സതീശന്‍ ഇരിട...

manapakshi: പി.വി.ജി.നായരുടെ പെയിന്റിഗുകള്‍ .-----സതീശന്‍ ഇരിട...: പി.വി.ജി.നായര്‍ തന്റെ ജീവിത വഴിയില്‍ വരഞ്ഞിട്ട്‌ ലോകത്തിനു സമ്മാനിച്ച ചിത്രങ്ങളുടെ  നേര്‍ക്കാഴ്ചകളാണ് ഞാന്‍ ഈപേജില്‍ അടുക്കി വെക്കുന്നത് ....

പി.വി.ജി.നായരുടെ പെയിന്റിഗുകള്‍ .-----സതീശന്‍ ഇരിട്ടി --

പി.വി.ജി.നായര്‍ തന്റെ ജീവിത വഴിയില്‍ വരഞ്ഞിട്ട്‌ ലോകത്തിനു സമ്മാനിച്ച ചിത്രങ്ങളുടെ 
നേര്‍ക്കാഴ്ചകളാണ് ഞാന്‍ ഈപേജില്‍ അടുക്കി വെക്കുന്നത് .മട്ടന്നൂരിന്റെ പുത്രനായി ജനിച്ച് ഇരിട്ടിയുടെ ഭാഗമായി മാറിയ ഈ കലാകാരന്‍ പക്ഷേ ഇന്ന് മട്ടന്നൂരിനും ഇരിട്ടിക്കും 
അപരിചിതനാണ് .ഒരു അമ്പതുവര്‍ഷത്തിനപ്പുറത്തെ കേരളത്തിന്റെ ഗ്രാമീണഭംഗികള്‍ ,
കാര്‍ഷിക സംസ്കൃതി ,വിവിധ ജനവിഭാഗങ്ങളുടെ ജീവിത രീതികള്‍ ,വസ്ത്രധാരണ 
സബ്രദായങ്ങള്‍ എന്നിവ ഈചിത്രങ്ങളില്‍ നിഴലിച്ചു നില്‍ക്കുന്നത് കാണാം.ഒരുകാലഘട്ടത്തിലെ  റിയലിസ്റ്റിക്ക്പെ യ്ന്റിംഗ് രീതികള്‍ വാട്ടര്‍ കളറിലും ,
ഇന്‍ഡ്യനിങ്ങിലും വരഞ്ഞിട്ട ഈ ചിത്രങ്ങളില്‍ തെളിഞ്ഞു നില്‍ക്കുന്നു .

1945മുതല്‍ 1960വരെയുള്ള കാലഘട്ടത്തില്‍ വരച്ചിട്ട നൂറോളം ചിത്രങ്ങളില്‍നിന്നും പ്രധാനപ്പെട്ട ഏതാനുംചിത്രങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് .




ഒരു സായാഹ്നം ---1951






മാകന്ദ ശാഖികളില്‍ ഒരു പൂങ്കുയില്‍ 1954
ഒരുപൂക്കാലം --1951
മലയാളിമങ്ക ---1950Add caption





ഒരു തിരിവെട്ടം ---1953


ആരു വാങ്ങുമിന്നാരുവാങ്ങുമീ ആരാമത്തിന്റെ രോമാഞ്ചം 1954


സ്വാഗതം1951ല്‍വരച്ചത് 











കന്നി ക്കൊയ്ത്തു --1955

കര്‍ഷകന്‍ ----1954



നവോഢ---1954

മാപ്പിള സ്ത്രീ ---1954

പ്രിയതമന് ---1955




1956---പട്ടിണി ക്കോലങ്ങള്‍

കണ്ണില്‍ കണ്‍ ചേര്‍ത്തു നിശ്വാസ പൂര്‍വം കൈയില്‍ കൈകോര്‍ത്ത്‌ ----1954

കണ്ണാടി കാണ്മോളം ---1953

നവ നടനം ---1951


1955


1950


ഒരു സായാഹ്നം --1952

ചന്ദ്രികച്ചാറില്‍ക്കുളിച്ചു ---1951

1954-ല്‍

1954

1954


കാസര്‍ഗോഡ്‌കോട്ട --1952

ശ്രീ രംഗനാഥം ---1962

ഒരു കാസര്‍ഗോഡ്‌ തെരുവ് --1950






വീട്ടിലേക്ക് ---1951


Add captionകലപ്പയെന്തിയ കര്‍ഷകന്‍ --1951

മരപ്പാലം കടന്ന് --1951

കാക്കകള്‍ ---1951



Add captionചൂട്ടു വെളിച്ചം ---1951

Add captionനിലാ ക്കുളിരില്‍ ---1955