ഞാന്‍ അഭിസാരിക ,
നിന്നില്‍ക്കൊരുത്തോരീ മാംസദാഹത്തിന്റെ --
ശൌര്യം കെടുപ്പവള്‍ ,
ജീവിതമെന്നൊരീ പാനപാത്രംകൊണ്ട്
ജീവിതം തള്ളിനീക്കുന്നവള്‍ മര്‍ത്ത്യന്റെ ,
കാമാമോഹങ്ങള്തന്നഗ്നി കെടുപ്പവള്‍ .
മാത്തര്‍ മദാലസര് കാമപരവശര്
മര്ത്ത്യവികാര നഖങ്ങള്‍ നീര്ത്തെന് --
നെഞ്ചിലാഴ്ന്നിറങ്ങുബോഴും
രാവിലിരുളിന്റെമാളങ്ങളില്
ഉടുമുണ്ടഴിച്ചെല്ലാം സഹിച്ചു കിടപ്പവള്‍ !
ഞാന്‍ അഭിസാരിക ,
ജന്മബോധത്തിന്റെ നേര്‍ത്ത നൂല്‍പ്പാലത്തില്‍
ജീവന്റെ വണ്ടി ഉരുട്ടിനീങ്ങുന്നവള് ,
എല്ലാമറിഞ്ഞും അറിയാത്തഭാവത്തില്‍
ലോകത്തെ നോക്കി ച്ചിരിച്ചുനില്ക്കുന്നവള് .
എന്നും കഴുകന്റെ കണ്ണുമായെത്തുന്ന
മര്ത്ത്യനില് നീറിപ്പുകഞ്ഞുണര്ന്നീടുന്ന
മാംസപ്പശിയുടെ വീര്യം കെടുപ്പവള്‍
കാമക്കനലൂതി ഊതിക്കെടുപ്പവള് .
തീരങ്ങല്പോലെ തിരമാലതിങ്ങുന്ന
തീരങ്ങള്‍ പോലെയാണെന്നുടെജീവിതം .
ശാന്തമാകില്ലില്ലോരുനിമിഷം
ജന്മപാപം ചുമക്കുന്ന പാപിയാണിന്നു ഞാന്‍ .
മോഹങ്ങളെല്ലാമടച്ചുവെച്ചാത്മാവില്
ദുഃഖം ചുമക്കുന്ന മോഹിനിയാണ്ഞാന്
ആര്‍ക്കും തുറന്നുവരാവുന്ന വാതിലിന്
പിന്നില്‍ ശയിക്കുന്ന സൌഭാഗ്യമുള്ളവള് !
വേദാന്തമോതുന്ന വേദാന്തിയും
ധനം കുന്നുകൂട്ടീടും ധനാഢ്യനും
പാമര പണ്ഡിത ഭേദമന്യേ സര്‍വ മര്‍ത്ത്യനും
ഗാത്രം തുറന്നുവെക്കുന്നവള് ഞാന്‍ --
പാത്രഭേദമന്യേ വീര്യഭക്ഷണം നല്കുവോള് !
ഞാന്‍ അഭിസാരിക ,
ജീവിത സായന്തനത്തിലും മാദക --
ഗന്ധം ചുമപ്പവള് പുഷ്പിച്ചു നില്പ്പവള്
വേദനച്ചിന്തുകള്‍ വേനല്ക്കൊടുംചൂടായ്
പെയ്തുപെയ്തെന്നെ തളര്ത്തിനിര്ത്തുബോഴും
എല്ലാം മരിച്ചു മരവിച്ച മാനസം
നിര്‍വികാരം നെടു വീര്പ്പുതിര്ക്കുബോഴും
വാതില്‍പ്പുറം വന്നു മുട്ടിവിളിക്കു -
മപരിചിതന്റെ നിഴല്കാത്ത് നിത്യവും
കണ്പാര്ത്തിരിപ്പവള് കാതോര്ത്തിരിപ്പവള്
രാവും പകലും നിറഭേദമറ്റവള് !
ഞാന്‍ ദേവദാസിയല്ലെന്നെ വിളിപ്പതു
വേശ്യയെന്നല്ലോ സമൂഹം ;
എന്നിലെ സര്വതുമൂറ്റിക്കുടിച്ചവര്
എന്നെയീവേലക്ക് പ്രാപ്തയായ് തീര്‍ത്തവര്‍
ചായംപൊതിഞ്ഞ മുഖങ്ങളിലീലോക --
കാപട്യമേന്തും പകല്മാന്യരായവര്
ശ്രുംഗാര ചേഷ്ടകള്ക്കപ്പുറം ശയ്യയില്‍
ഒപ്പം ശയിച്ചു തുടിച്ചു രസിച്ചവര്‍
പ്രായം വിലക്കാത്ത ലോകനീതിക്കുമേല്‍
ലോഭമില്ലാത്ത വികാരം ചോരിയുവോര്
കാലഭേദങ്ങള്ക്കതീതമായ് പാരിന്റെ
നീതിബോധംകാത്തു കാത്തുരക്ഷിപ്പവര് !
നിങ്ങള്‍ക്കറിയാത്ത വേദനതിന്നുന്ന
മാനസംപേറി നടന്നുതളരുന്നോരെന്നെ
ശ്ശകാര വിഷമുള്ളുകൊണ്ടാഞ്ഞുകുത്തിനോവിക്കും
സമൂഹമേ നിങ്ങളില്‍ ഞാനൊരു സ്ത്രീ ;
ഞാനുമൊരച്ചന്റെ പുത്രി ,
എന്നമ്മക്ക് ഞാനൊരു പൊന്മകള് ,
ഞാന്‍ ഭാര്യ ;
കാലം കളിച്ച കളിയിലുപേക്ഷിച്ചു --
പോയൊരെന്‍ ഭര്‍ത്താവെനിക്ക് സമ്മാനിച്ച
മക്കള്‍ക്കൊരമ്മ ,
എന്‍ ജന്മദോഷംതീര്ത്ത ജാതകപ്പായയില്
എല്ലാം തകര്‍ന്നു തളര്‍ന്നങ്ങിരിക്കവേ
ജീവിതഭാരം കടംകൊണ്ട് ശുഷ്ക്കിച്ച
ഗാത്രം വിലക്കെടുത്തോര് നിങ്ങള്‍
എന്നിലെ സര്‍വതും
നാവിട്ട് നക്കി ക്കുടിച്ചവര് !
-ഭാരത സ്ത്രീകള്തന് ഭാവശുദ്ധി -
ക്കുയിര് തേടിനടക്കും മനുഷ്യരേ ;
നിങ്ങള്തന് നീതിബോധങ്ങളില്‍
കണ്ണീരൊഴുക്കാതെ ,
എന്നും സദാചാരബോധം കുരുക്കിട്ട
സംസ്കാരധാരതന് പാഠം പഠിക്കുവാന്‍
നിങ്ങളില്‍ത്തന്നെ തിരയുക
നിങ്ങള്തന്നാത്മാവിന്നുള്ളിലായ്
ചിക്കിത്തിരയുക !
നിന്നില്‍ക്കൊരുത്തോരീ മാംസദാഹത്തിന്റെ --
ശൌര്യം കെടുപ്പവള്‍ ,
ജീവിതമെന്നൊരീ പാനപാത്രംകൊണ്ട്
ജീവിതം തള്ളിനീക്കുന്നവള്‍ മര്‍ത്ത്യന്റെ ,
കാമാമോഹങ്ങള്തന്നഗ്നി കെടുപ്പവള്‍ .
മാത്തര്‍ മദാലസര് കാമപരവശര്
മര്ത്ത്യവികാര നഖങ്ങള്‍ നീര്ത്തെന് --
നെഞ്ചിലാഴ്ന്നിറങ്ങുബോഴും
രാവിലിരുളിന്റെമാളങ്ങളില്
ഉടുമുണ്ടഴിച്ചെല്ലാം സഹിച്ചു കിടപ്പവള്‍ !
ഞാന്‍ അഭിസാരിക ,
ജന്മബോധത്തിന്റെ നേര്‍ത്ത നൂല്‍പ്പാലത്തില്‍
ജീവന്റെ വണ്ടി ഉരുട്ടിനീങ്ങുന്നവള് ,
എല്ലാമറിഞ്ഞും അറിയാത്തഭാവത്തില്‍
ലോകത്തെ നോക്കി ച്ചിരിച്ചുനില്ക്കുന്നവള് .
എന്നും കഴുകന്റെ കണ്ണുമായെത്തുന്ന
മര്ത്ത്യനില് നീറിപ്പുകഞ്ഞുണര്ന്നീടുന്ന
മാംസപ്പശിയുടെ വീര്യം കെടുപ്പവള്‍
കാമക്കനലൂതി ഊതിക്കെടുപ്പവള് .
തീരങ്ങല്പോലെ തിരമാലതിങ്ങുന്ന
തീരങ്ങള്‍ പോലെയാണെന്നുടെജീവിതം .
ശാന്തമാകില്ലില്ലോരുനിമിഷം
ജന്മപാപം ചുമക്കുന്ന പാപിയാണിന്നു ഞാന്‍ .
മോഹങ്ങളെല്ലാമടച്ചുവെച്ചാത്മാവില്
ദുഃഖം ചുമക്കുന്ന മോഹിനിയാണ്ഞാന്
ആര്‍ക്കും തുറന്നുവരാവുന്ന വാതിലിന്
പിന്നില്‍ ശയിക്കുന്ന സൌഭാഗ്യമുള്ളവള് !
വേദാന്തമോതുന്ന വേദാന്തിയും
ധനം കുന്നുകൂട്ടീടും ധനാഢ്യനും
പാമര പണ്ഡിത ഭേദമന്യേ സര്‍വ മര്‍ത്ത്യനും
ഗാത്രം തുറന്നുവെക്കുന്നവള് ഞാന്‍ --
പാത്രഭേദമന്യേ വീര്യഭക്ഷണം നല്കുവോള് !
ഞാന്‍ അഭിസാരിക ,
ജീവിത സായന്തനത്തിലും മാദക --
ഗന്ധം ചുമപ്പവള് പുഷ്പിച്ചു നില്പ്പവള്
വേദനച്ചിന്തുകള്‍ വേനല്ക്കൊടുംചൂടായ്
പെയ്തുപെയ്തെന്നെ തളര്ത്തിനിര്ത്തുബോഴും
എല്ലാം മരിച്ചു മരവിച്ച മാനസം
നിര്‍വികാരം നെടു വീര്പ്പുതിര്ക്കുബോഴും
വാതില്‍പ്പുറം വന്നു മുട്ടിവിളിക്കു -
മപരിചിതന്റെ നിഴല്കാത്ത് നിത്യവും
കണ്പാര്ത്തിരിപ്പവള് കാതോര്ത്തിരിപ്പവള്
രാവും പകലും നിറഭേദമറ്റവള് !
ഞാന്‍ ദേവദാസിയല്ലെന്നെ വിളിപ്പതു
വേശ്യയെന്നല്ലോ സമൂഹം ;
എന്നിലെ സര്വതുമൂറ്റിക്കുടിച്ചവര്
എന്നെയീവേലക്ക് പ്രാപ്തയായ് തീര്‍ത്തവര്‍
ചായംപൊതിഞ്ഞ മുഖങ്ങളിലീലോക --
കാപട്യമേന്തും പകല്മാന്യരായവര്
ശ്രുംഗാര ചേഷ്ടകള്ക്കപ്പുറം ശയ്യയില്‍
ഒപ്പം ശയിച്ചു തുടിച്ചു രസിച്ചവര്‍
പ്രായം വിലക്കാത്ത ലോകനീതിക്കുമേല്‍
ലോഭമില്ലാത്ത വികാരം ചോരിയുവോര്
കാലഭേദങ്ങള്ക്കതീതമായ് പാരിന്റെ
നീതിബോധംകാത്തു കാത്തുരക്ഷിപ്പവര് !
നിങ്ങള്‍ക്കറിയാത്ത വേദനതിന്നുന്ന
മാനസംപേറി നടന്നുതളരുന്നോരെന്നെ
ശ്ശകാര വിഷമുള്ളുകൊണ്ടാഞ്ഞുകുത്തിനോവിക്കും
സമൂഹമേ നിങ്ങളില്‍ ഞാനൊരു സ്ത്രീ ;
ഞാനുമൊരച്ചന്റെ പുത്രി ,
എന്നമ്മക്ക് ഞാനൊരു പൊന്മകള് ,
ഞാന്‍ ഭാര്യ ;
കാലം കളിച്ച കളിയിലുപേക്ഷിച്ചു --
പോയൊരെന്‍ ഭര്‍ത്താവെനിക്ക് സമ്മാനിച്ച
മക്കള്‍ക്കൊരമ്മ ,
എന്‍ ജന്മദോഷംതീര്ത്ത ജാതകപ്പായയില്
എല്ലാം തകര്‍ന്നു തളര്‍ന്നങ്ങിരിക്കവേ
ജീവിതഭാരം കടംകൊണ്ട് ശുഷ്ക്കിച്ച
ഗാത്രം വിലക്കെടുത്തോര് നിങ്ങള്‍
എന്നിലെ സര്‍വതും
നാവിട്ട് നക്കി ക്കുടിച്ചവര് !
-ഭാരത സ്ത്രീകള്തന് ഭാവശുദ്ധി -
ക്കുയിര് തേടിനടക്കും മനുഷ്യരേ ;
നിങ്ങള്തന് നീതിബോധങ്ങളില്‍
കണ്ണീരൊഴുക്കാതെ ,
എന്നും സദാചാരബോധം കുരുക്കിട്ട
സംസ്കാരധാരതന് പാഠം പഠിക്കുവാന്‍
നിങ്ങളില്‍ത്തന്നെ തിരയുക
നിങ്ങള്തന്നാത്മാവിന്നുള്ളിലായ്
ചിക്കിത്തിരയുക !
സതീശാ, ഇതു ഗംഭീരമായിരിക്കുന്നു. അനുമോദനഗൾ. “വേഡ് വെരിഫിക്കേഷൻ” എടുത്തുകളയുക.
ReplyDelete